മമനീലനയനദ്വയം നിനക്കായ് വിടര്‍ന്നു,
അതിലുടെ നിയെന്‍ ഹൃത്തിലൊഴുകിത്തുളുമ്പീ......
ഈ പകലില്‍, വസന്തം വിടര്‍ന്ന പ്രണയത്താഴ്വരകളില്‍
നിന്‍ സ്വര്‍ഗീയ മദഗന്ധമാസ്വദിച്ചുരുമ്മിനടക്കാനായ്...
മഴവില്ല് വിരിയട്ടെ, പക്ഷികള്‍ പാടട്ടെ....
ചെറുമരച്ചില്ലകള്‍ ആവോളം താളം പിടിച്ചാടിടട്ടെ....
സ്വപ്നങ്ങളും, പ്രതീക്ഷകളും, മോഹങ്ങളും,
പുതു പൂക്കളായ് ചിരിച്ചുലഞ്ഞിടട്ടെ.
ഒരുവേള ഞാനെന്നെത്തന്നെ മറന്നുവോ...
പലനാളായ് പറയാന്‍ കരുതിവച്ചതെല്ലാം...
ചില കളിവാക്കായ് വീണ്ടും മൊഴിഞ്ഞതിലലിഞ്ഞു,
പകലോളം നാം തമ്മില്‍ അരികില്‍ അറിഞ്ഞിരുന്നു.
പൊന്‍ചക്രവാളത്തില്‍ സൂര്യനമരുമ്പോള്‍.....
നിന്‍കൈപിടിച്ചവസാന വഴിയും താണ്ടി , വിജനതയില്‍,
കൂമ്പിയ മിഴികളില്‍ നിന്‍ചുണ്ടിനാലൊരു സ്പര്‍ശം,
പഞ്ചേന്ദ്രിയങ്ങളെ ഉലയില്‍ ഊതിക്കൊളുത്തി.
ഹൃദയമിതാ തുറക്കുന്നു നിനക്കായ് ..നിനക്കുമാത്രമായ്
അറിയുന്നു ഞാന്‍ , മദമിളകിയ താളം നിന്‍ ശ്വാസക്കൊടുങ്കാറ്റില്‍...
ഇടനെഞ്ചുപിളര്‍ത്തി ..നീ... മൂര്‍ച്ചയേറും കോമ്പല്ലിനാലെന്‍
ഹൃദയം കടിച്ചെടുത്താര്‍ത്തിയോടെ..പിന്നെക്കിനിഞ്ഞ
പ്രണയ സുഗന്ധമുതിരും രുധിരം,മധുരം മതിയാവോളം ദാഹം തീര്‍ക്കൂ.
കരയില്ല ഞാന്‍..നിനക്കെന്റെ ഹൃദയം ഞാനെന്നേ നേദിച്ചതല്ലേ.
27 ഒക്‌ടോബർ 2009
23 ഒക്‌ടോബർ 2009
പട്ടിക്കവിത..!
അന്തിച്ചന്തയിലൊരുശുനകന്‍ അനാഥന്‍
കുന്തവും വിഴുങ്ങാന്‍ വിശപ്പുള്ളവന്‍
വാലാട്ടിയെന്‍കൂടെ മണത്തിങ്ങു പോന്നു
വേലിചാടിയെന്‍ കൂരക്കുകീഴെക്കിടന്നു
അല്ലലാല്‍ വലഞ്ഞവനെന്തുഞാന്‍ നല്‍കേണ്ടൂ
എല്ലിന്‍ കഷണമൊന്നെറിഞ്ഞു നോക്കി
ചാടിക്കടിച്ചാര്‍ത്തിയോടേറ്റമിഷ്ടമായ് ഭുജിച്ചു
ഓടിയാര്‍ത്തവന്‍ കുരച്ചെന്‍ ഭൃത്യനായ്
എന്‍ കാലുനക്കിത്തുടച്ചവന്‍ ഭംഗിയായ്
മുന്‍ കാലുനീട്ടിക്കിടന്നെന്നുമ്മറത്ത്
കുരക്കാന്‍ പഠിപ്പിച്ചെടുത്തൊരുവിധം
കടിയും പഠിച്ചവനേറ്റവുമെളുപ്പം
വിശ്വാസമായ് വിനയം തുളുമ്പും ശുനകനെ
വീട്ടുകാവലേല്‍പ്പിച്ചു കൃതാര്‍ത്ഥനായ്
പാട്ടിലാക്കിയ പട്ടികളെയെല്ലാമവനെന്‍
വീട്ടില്‍ കേറ്റിക്കുരച്ചെന്നെച്ചൊടിപ്പിച്ചു
എല്ലു കൊടുക്കാനില്ലാത്തൊരു നാള്‍,കൂര്‍ത്ത
പല്ലുകൊണ്ടെന്നെയും കടിച്ചു മുറിച്ചു
രക്തം നുണഞ്ഞവന്‍ മോദമായ്
നക്തംചരനായ് പരിണമിച്ചു
മതിയാവോളം രക്തംകുടിക്കുന്നിവനെന്നും
മറക്കില്ല പച്ചമാംസം രുചിക്കാനും
കൂട്ടുപട്ടിപ്പടകളെ വിട്ടു കടിപ്പിച്ചു
കൂലിപ്പട്ടികളെയും ക്വട്ടേഷനായ് കൂടെക്കൂട്ടി
കടിച്ചോടിച്ചെന്നെയെന്‍ വീടിന്നുപുറത്താക്കി
പടിപ്പുരയടച്ചവനകത്തേതോ കോപ്പുകൂട്ടുന്നു
രക്തംചിന്തും മണ്ഡപങ്ങള്‍ തട്ടിപൊളിച്ചവന്‍
വലിയൊരെല്ലിന്‍ നിധിമാന്തിയെടുക്കുമോ..?
നോട്ട്:-മുന്‍ മുഖ്യനും ഇപ്പോഴത്തെ മുഖ്യനും ഈ കവിത ചൊല്ലരുത്. ഇതില്‍ മറ്റു രാഷ്ട്രീയ നേതാക്കളും ഇല്ല എന്‍റെ കൂട്ടുകാരും ഇല്ല. സാമ്യം തോന്നുന്നെങ്കില്‍ വെറും തോന്നല്‍ മാത്രമാണ് , ഇതൊരു പട്ടിയെക്കുറിച്ചുള്ള എഴുത്ത് മാത്രമാണ്...!!
കുന്തവും വിഴുങ്ങാന്‍ വിശപ്പുള്ളവന്‍
വാലാട്ടിയെന്‍കൂടെ മണത്തിങ്ങു പോന്നു
വേലിചാടിയെന്‍ കൂരക്കുകീഴെക്കിടന്നു
അല്ലലാല്‍ വലഞ്ഞവനെന്തുഞാന്‍ നല്‍കേണ്ടൂ
എല്ലിന്‍ കഷണമൊന്നെറിഞ്ഞു നോക്കി
ചാടിക്കടിച്ചാര്‍ത്തിയോടേറ്റമിഷ്ടമായ് ഭുജിച്ചു
ഓടിയാര്‍ത്തവന്‍ കുരച്ചെന്‍ ഭൃത്യനായ്
എന്‍ കാലുനക്കിത്തുടച്ചവന്‍ ഭംഗിയായ്
മുന്‍ കാലുനീട്ടിക്കിടന്നെന്നുമ്മറത്ത്
കുരക്കാന്‍ പഠിപ്പിച്ചെടുത്തൊരുവിധം
കടിയും പഠിച്ചവനേറ്റവുമെളുപ്പം
വിശ്വാസമായ് വിനയം തുളുമ്പും ശുനകനെ
വീട്ടുകാവലേല്‍പ്പിച്ചു കൃതാര്‍ത്ഥനായ്
പാട്ടിലാക്കിയ പട്ടികളെയെല്ലാമവനെന്‍
വീട്ടില്‍ കേറ്റിക്കുരച്ചെന്നെച്ചൊടിപ്പിച്ചു
എല്ലു കൊടുക്കാനില്ലാത്തൊരു നാള്‍,കൂര്‍ത്ത
പല്ലുകൊണ്ടെന്നെയും കടിച്ചു മുറിച്ചു
രക്തം നുണഞ്ഞവന്‍ മോദമായ്
നക്തംചരനായ് പരിണമിച്ചു
മതിയാവോളം രക്തംകുടിക്കുന്നിവനെന്നും
മറക്കില്ല പച്ചമാംസം രുചിക്കാനും
കൂട്ടുപട്ടിപ്പടകളെ വിട്ടു കടിപ്പിച്ചു
കൂലിപ്പട്ടികളെയും ക്വട്ടേഷനായ് കൂടെക്കൂട്ടി
കടിച്ചോടിച്ചെന്നെയെന്‍ വീടിന്നുപുറത്താക്കി
പടിപ്പുരയടച്ചവനകത്തേതോ കോപ്പുകൂട്ടുന്നു
രക്തംചിന്തും മണ്ഡപങ്ങള്‍ തട്ടിപൊളിച്ചവന്‍
വലിയൊരെല്ലിന്‍ നിധിമാന്തിയെടുക്കുമോ..?
നോട്ട്:-മുന്‍ മുഖ്യനും ഇപ്പോഴത്തെ മുഖ്യനും ഈ കവിത ചൊല്ലരുത്. ഇതില്‍ മറ്റു രാഷ്ട്രീയ നേതാക്കളും ഇല്ല എന്‍റെ കൂട്ടുകാരും ഇല്ല. സാമ്യം തോന്നുന്നെങ്കില്‍ വെറും തോന്നല്‍ മാത്രമാണ് , ഇതൊരു പട്ടിയെക്കുറിച്ചുള്ള എഴുത്ത് മാത്രമാണ്...!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)